[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Friday, 22 January 2010

രചനകളുടെ ഉത്ഭവം

ആഗോളവ്യാപകമായ ഒരു സംശയത്തിന് എനിക്കു തോന്നിയ മറുപടി


പഞ്ചേന്ദ്രിയങ്ങളും തള്ളിത്തുറന്ന്
പലവധഭാവങ്ങൾ അകമേ അണയും
അലിയുന്ന ഭാവങ്ങൾ കുറുകി മനസ്സിൻ
അടിയിലെ പശിമയായ് മാറിടുന്നു

അലിയാത്ത ഭാവങ്ങൾ ഖരകണങ്ങൾ
അടിയിലങ്ങാണ്ടു കിടന്നിടുന്നു
നീരാർന്ന മണ്ണിൽ മുളയ്ക്കുന്ന വിത്തുപോൽ
നിനവാർന്ന ഭാവം മനസ്സിൽ മുളപ്പൂ

മുളപൊന്തി പുഷ്പലതാദികളാവും
മനതാരിൽ ഭാവമോ വരികളാവും
കവിതയോ ഗദ്യമോ ഏതുമാവട്ടെ
കാവ്യാത്മഭാവന തന്ന ഫലമിതു

വിത്തിൻ ഗുണവും വളത്തിൻ മഹിമയും
വിളയുടെ മേനിയെ ഗുണിതമാക്കും
വരികളും ഭാവവും മേന്മയിൽ ചേർന്നാൽ
വിരിയുന്ന കാവ്യങ്ങൾ ഉത്തമങ്ങൾ

A poem in 2006

No comments:

Post a Comment