തന്നെ പിളർക്കുന്ന നോവ്, ഇതു
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളെയും
മുട്ടി വിളിക്കുന്ന നേരം
മധുരിതമായൊരു വരവ്
മമ സന്തതിയുടെ വരവ്
ആരായിരുന്നാലും കരളിന്റെയുള്ളിൽ
ആർദ്രത നിറയുന്ന നേരം
താഴത്തും തലയിലും വെച്ചിടാതെ
താലോലിക്കാനൊരു കുഞ്ഞ്
അമ്മ യശോദതൻ മാറിലെഭാവം
അപ്പാടെ അമ്മയും ഒപ്പി
ബാല്യം കഴിഞ്ഞുള്ള കൌമാരഭാവങ്ങൾ
ബാലിശമാണെന്നറികിലും, ദേവകി-
ത്തന്നുടെ ശരണാർത്ഥമോഹങ്ങൾ
തന്നിലും അമ്മ വളർത്തി
വേഗത്തിൻ കാലത്തു വൈകാതെ എത്തണം
വേഗങ്ങളൊട്ടുമേ പോരന്നു സങ്കടം
വേഗത്തെകൂട്ടുവാൻ വേഗേന പോയി
വേഗമാർഗ്ഗത്തെ വരുത്തി കൊടുത്തു
നന്നായ് നയിക്കുകിൽ നല്ലഗുണ നിധി
നന്നായ് നയിക്കുവാൻ ശ്രദ്ധ അടിവര
സാരോപദേശത്തിൻ മേം പൊടി ചേർത്ത്
സാഭിമാനം കൊടുത്തു താക്കോലിനെ
ഉപ്പും മധുരവും രുചിക്കുന്ന തർക്കം പോൽ
ഉള്ളത്തിൽ ചിന്തകൾ ചാഞ്ചാടിയെങ്കിലും
സൂക്ഷിക്കണേ എന്ന താക്കീതു മാത്രമേ
സൂക്ഷ്മമായ് ചിന്തിച്ചാൽ നൽകാൻ തരമുള്ളൂ
ആയുരാരോഗ്യത്തെ നൽകണേ കുഞ്ഞിന്
ആദിപൂണ്ടമ്മ ചിലപ്പോൾ വിളിച്ചുപോയ്
ഒന്നും വരില്ലെന്ന ശുഭാപ്തി വിശ്വാസത്തിൽ
ഒട്ടുകാര്യങ്ങൾ ഇരുട്ടിലായി
ചാഞ്ചാടും ചിന്തകൾ പെരുകുന്ന നേരത്തൊ?
ചിട്ടയായ പരിശോധനയില്ലാണ്ടോ?
ഭാഗ്യത്തിന്റെ കണങ്ങൾ കുറഞ്ഞീട്ടോ
ഭാവിതന്നെ ഇരുട്ടിലായ് മാറുന്നു
ആരുടെയൊക്കെയോ അശ്രദ്ധമൂലമായ്
ആയുസ്സൊടുങ്ങുന്ന കാഴ്ചകൾ ചുറ്റിലും
വേഗത്തിൽ പായുന്ന യുവത്വസ്വപ്നങ്ങളോ
വേഗേനചെന്നു മണ്ണീലടിയുന്നു
നെഞ്ചുപിളർക്കുന്ന നോവ്, ഇതു
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളേയും
മൊത്തം ശപിക്കുന്ന നേരം
Friday, 5 February 2010
Subscribe to:
Post Comments (Atom)


പിറവികൊടുക്കുന്നതിന്റെ ആകുലതകൾ! നല്ല ശ്രമം.
ReplyDelete