ശരവണഭവ
[ഹരശങ്കര ശിവശങ്കര ട്യൂൺ]
ശരണം മമ തരണേ ശരവണഭവനേ അനിശം
ഗുരുവായ് പ്രണവത്തിൻ പൊരുൾ ഹരനേകിയ പരനേ
രവിചന്ദ്രിക ഒളിചിന്തിടും മിഴിതൻ തിരുവമൃതം
ഭുവി സങ്കട പൊരിവേനലിൽ നവ വർഷമായ് വരണേ
വദനത്താമരയാറുമെൻ ഹൃദയത്തിലെ സരസ്സിൽ
ഋതുവാറിലും വിടർന്നീടണേ മതിശേഖരസുതനേ
നളിനീഗതജലബിന്ദുപോൽ ഇളകീടുമീ ജന്മം തിരു-
വൊളിയാൽ ഏഴുനിറമാർന്നു വിളങ്ങീടണേയെന്നും
ഭവിച്ചീടണേ മമജീവിതം തവവാഹനമയിലായ്
ഗമിച്ചീടണേ അതിലെന്നാമരണം ഉമാത്മജനെ
വരഭായക, വല്ലീ,ദേവസേനാ നായകനേ
കരുണാകര കുരുമേകുശലം വേലായുധനേ
Saturday, 20 February 2010
Wednesday, 10 February 2010
ശബരീശ നമോ
[നന്മമേലിൽ വരുവതിനായ് നമ്മൾ...................... ട്യ്യൂൺ ]
ശബരീശാ മണികണ്ഠ തിരുമുമ്പിൽ
കപടമില്ലാതെ ഭക്തിയോടെന്നെന്നും
ചപലമനസ്സയാണു ഞാനെന്നാലും
കൃപയരുളുവാൻ വീണുവണങ്ങുന്നേൻ
ബഹുവിധമായ ദുരിതജലധിയിൽ
ഇഹവഴിയറിയാതെഴുറുമ്പോൾ
ഗുഹസഹോദരാ, മാർഗ്ഗതരമാകാൻ
അഹമിഹാനിത്യം വീണു വണങ്ങുന്നേൻ
രീതിയേതു വിധമാകിലും നിത്യം
പ്രീതിയോടെ നിൻ പൂജ ചെയ്യുന്നോർക്ക്
നീതിയെന്നുമേ കൈവറുത്തീടുന്നൊ-
രാധിയന്തരഹിതാ വണങ്ങീടുന്നേൻ
ശരണമയ്യപ്പാ എന്ന മന്ത്രധ്വനി
ഒരുമയോടെ ഉരുവിട്ടണയുന്ന
നരജനതതിക്കായ് കരുണാമൃതം
കരുതിവെച്ചൊരു ദേവാ വണങ്ങുന്നേൻ
നരികരടികരികുലജാലങ്ങൾ
ഒരുമയൊറെ മരുവുന്നകാനനേ
ശരണദനായ് മരുവും കലിയുജ
വരദനെ നിത്യം വണങ്ങുന്നേൻ
മോഹിപ്പിക്കുന്ന നിൻ തിരുമേനിയിൽ
മോഹമ്പൂണ്ടന്നുവന്ന മഹിഷിയെ
മുക്തയാക്കി ഉയർത്തിയതു പോലെ
മുക്തയാകുവാൻ വീണുവണങ്ങുന്നേൻ
ശബരീശാ മണികണ്ഠ തിരുമുമ്പിൽ
കപടമില്ലാതെ ഭക്തിയോടെന്നെന്നും
ചപലമനസ്സയാണു ഞാനെന്നാലും
കൃപയരുളുവാൻ വീണുവണങ്ങുന്നേൻ
ബഹുവിധമായ ദുരിതജലധിയിൽ
ഇഹവഴിയറിയാതെഴുറുമ്പോൾ
ഗുഹസഹോദരാ, മാർഗ്ഗതരമാകാൻ
അഹമിഹാനിത്യം വീണു വണങ്ങുന്നേൻ
രീതിയേതു വിധമാകിലും നിത്യം
പ്രീതിയോടെ നിൻ പൂജ ചെയ്യുന്നോർക്ക്
നീതിയെന്നുമേ കൈവറുത്തീടുന്നൊ-
രാധിയന്തരഹിതാ വണങ്ങീടുന്നേൻ
ശരണമയ്യപ്പാ എന്ന മന്ത്രധ്വനി
ഒരുമയോടെ ഉരുവിട്ടണയുന്ന
നരജനതതിക്കായ് കരുണാമൃതം
കരുതിവെച്ചൊരു ദേവാ വണങ്ങുന്നേൻ
നരികരടികരികുലജാലങ്ങൾ
ഒരുമയൊറെ മരുവുന്നകാനനേ
ശരണദനായ് മരുവും കലിയുജ
വരദനെ നിത്യം വണങ്ങുന്നേൻ
മോഹിപ്പിക്കുന്ന നിൻ തിരുമേനിയിൽ
മോഹമ്പൂണ്ടന്നുവന്ന മഹിഷിയെ
മുക്തയാക്കി ഉയർത്തിയതു പോലെ
മുക്തയാകുവാൻ വീണുവണങ്ങുന്നേൻ
Saturday, 6 February 2010
അഭിലാഷം
കുഞ്ഞായ് ജനിച്ചു ഞാൻ
കണ്ണായ് വളർന്നു ഞാൻ
പെങ്ങളുമായി ഞാൻ
കൂട്ടായ് ഭവിച്ചു ഞാൻ
കരളായ് തളിർത്തു ഞാൻ
ഉടൽ പാതിയായി ഞാൻ
അമ്മയായ് മാറി ഞാൻ
അമ്മൂമ്മയാകും ഞാൻ
താങ്ങായി മാറും ഞാൻ
തണലേകി നിൽക്കും ഞാൻ
കർമ്മങ്ങൾ തീർത്തു ഞാൻ
ചിന്തയിൽ മുഴുകും ഞാൻ
ഓർമ്മകൾ ചികയും ഞാൻ
കൂട്ടിക്കിഴിക്കും ഞാൻ
ആകത്തുകയിൽ ഞാൻ
സംതൃപ്തയാവണേ
കണ്ണായ് വളർന്നു ഞാൻ
പെങ്ങളുമായി ഞാൻ
കൂട്ടായ് ഭവിച്ചു ഞാൻ
കരളായ് തളിർത്തു ഞാൻ
ഉടൽ പാതിയായി ഞാൻ
അമ്മയായ് മാറി ഞാൻ
അമ്മൂമ്മയാകും ഞാൻ
താങ്ങായി മാറും ഞാൻ
തണലേകി നിൽക്കും ഞാൻ
കർമ്മങ്ങൾ തീർത്തു ഞാൻ
ചിന്തയിൽ മുഴുകും ഞാൻ
ഓർമ്മകൾ ചികയും ഞാൻ
കൂട്ടിക്കിഴിക്കും ഞാൻ
ആകത്തുകയിൽ ഞാൻ
സംതൃപ്തയാവണേ
ശ്രീ വിനായകാ നമോ
{അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം…….യുടെ രീതി }
ശ്രീ വിനായകാ ദേവാ നമോ നമോ
ശ്രീ വിഘ്നേശ്വര നാഥാ നമോ നമോ
ജീവിതാന്ത്യം വരെ നിൻ സ്തുതി ചെയ്യാൻ
നാവീന്നാവേണേ…….
വിണ്ണവർ പോലും ആദ്യം പൂജിക്കും മു-
ക്കണ്ണൻ ഗൌരീതനയ ഗണധിപ
എണ്ണമറ്റ ദു:ഖങ്ങൾ തീർത്തെന്നുടെ
കണ്ണീരൊപ്പേണേ……..
നാളിൽ നാളിൽ അർപിപ്പൂ എൻ ഭക്തിയം
നാളികേരം,ഫലമൂലാദികൾ
പാളിച്ച എൻ വഴിയിൽ വരാതെന്നെ
പാലിക്കേണേ……
യാതൊരുവനെ പൂജിക്കിലേവർക്കും
ആതംഗമെല്ലാം നീങ്ങി സുഖം വരും
ചേതസ്സിങ്കൽ വന്നെന്നും വിളങ്ങണേ
ആദിവ്യരൂപം…….
കരിമുഖാ തവ തുമ്പിയും കോമ്പും കൊ-
ണ്ടരികളാം ദുഷ്ചിന്താ രാക്ഷസരെയെ-
ന്നരികിലൊരു ഞൊടിപൊലും വരാതെന്നും
തുരത്തീടേണേ……..
നമിക്കുംത്തൊറു എറെയേറെയായ് വരും
സമർപ്പണത്തിൻ ഭാവനാ വൈഭത്താൽ
ശമിക്കുമാറായ് വരേണേ എകദന്താ
മമ ദുർമദം……………
മോഹമായാ വലയിലകപ്പെട്ടീ-
ട്ടാഹന്തമോചനമില്ലാതാകുമ്പോൾ
വാഹനത്തേ ക്രിപയാൽ അയച്ചുമാം
പാഹിനാഥാ….
ശ്രീ വിനായകാ ദേവാ നമോ നമോ
ശ്രീ വിഘ്നേശ്വര നാഥാ നമോ നമോ
ജീവിതാന്ത്യം വരെ നിൻ സ്തുതി ചെയ്യാൻ
നാവീന്നാവേണേ…….
വിണ്ണവർ പോലും ആദ്യം പൂജിക്കും മു-
ക്കണ്ണൻ ഗൌരീതനയ ഗണധിപ
എണ്ണമറ്റ ദു:ഖങ്ങൾ തീർത്തെന്നുടെ
കണ്ണീരൊപ്പേണേ……..
നാളിൽ നാളിൽ അർപിപ്പൂ എൻ ഭക്തിയം
നാളികേരം,ഫലമൂലാദികൾ
പാളിച്ച എൻ വഴിയിൽ വരാതെന്നെ
പാലിക്കേണേ……
യാതൊരുവനെ പൂജിക്കിലേവർക്കും
ആതംഗമെല്ലാം നീങ്ങി സുഖം വരും
ചേതസ്സിങ്കൽ വന്നെന്നും വിളങ്ങണേ
ആദിവ്യരൂപം…….
കരിമുഖാ തവ തുമ്പിയും കോമ്പും കൊ-
ണ്ടരികളാം ദുഷ്ചിന്താ രാക്ഷസരെയെ-
ന്നരികിലൊരു ഞൊടിപൊലും വരാതെന്നും
തുരത്തീടേണേ……..
നമിക്കുംത്തൊറു എറെയേറെയായ് വരും
സമർപ്പണത്തിൻ ഭാവനാ വൈഭത്താൽ
ശമിക്കുമാറായ് വരേണേ എകദന്താ
മമ ദുർമദം……………
മോഹമായാ വലയിലകപ്പെട്ടീ-
ട്ടാഹന്തമോചനമില്ലാതാകുമ്പോൾ
വാഹനത്തേ ക്രിപയാൽ അയച്ചുമാം
പാഹിനാഥാ….
Friday, 5 February 2010
എന്റെ ഈശ്വരൻ
ഈശ്വരനെ ഞാൻ അറിയുന്നല്ലോ
ഈ ജീവിത പാതയിലെന്നും
വെള്ളത്തിന്റെ കാര്യം പോലവെ
കൊള്ളും പാത്രരൂപമെടുപ്പോൻ
വായുവിനെ ഞാൻ അറിയും പോൽ,ആ
വാത്സല്യം ഞാൻ അറിയുന്നു
നന്മചെയ്കിൽ നല്ലതുതന്നും
തിന്മക്കോ തിരിച്ഛടിയായും
തത്വജ്ജാനമിതെന്തായാലും
തന്നിലുറച്ച കാര്യം വേറെ
നന്നായ് പ്രാർത്ഥീച്ചീടണമെങ്കിൽ
നല്ലൊരു ബിംബം ഉള്ളിൽ വേണം
കുട്ടിക്കാലകളിത്തട്ടിൽ ഞാൻ
കേട്ടുവളർന്ന വിശ്വാസത്താൽ
ഊട്ടിവളർത്തിയതാണല്ലോ
ഈ ഇശ്വരരൂപസ്സങ്കല്പം
നാരായണാ എന്നനാമത്തിൽ
നമിപ്പൂ ദശവതാരത്തെ
മാനവരാശിയെ രക്ഷിക്കാൻ
മണ്ണിൽ വന്നൊരുപൂർണ്ണതയെ
ശിവശിവ എന്നു ചൊല്ലുമ്പോൾ
ശൌര്യത്തെ ഞാൻ പ്രണമിക്കുന്നു
തന്നുടെ പത്നീ തൃപ്തിക്കായ്
തൻ ദേഹത്തിൻ പാതികൊടുത്തോൻ
അമ്മേ എന്നു വിളിക്കുമ്പോളോ
അകമേ നിറയും സ്ത്രീ ശക്തി
പലഭാവങ്ങളെടുത്തമ്മ
പരാശക്തിയായി വാഴുന്നു
അത്താണി തിരയും നേരത്തോ
ആശ്വാസമേകുമീ രൂപങ്ങൾ
കൃഷ്ണ,കാളീ,ശിവരൂപങ്ങൾ
കടാക്ഷമേകി കാക്കുന്നു
ഈ ജീവിത പാതയിലെന്നും
വെള്ളത്തിന്റെ കാര്യം പോലവെ
കൊള്ളും പാത്രരൂപമെടുപ്പോൻ
വായുവിനെ ഞാൻ അറിയും പോൽ,ആ
വാത്സല്യം ഞാൻ അറിയുന്നു
നന്മചെയ്കിൽ നല്ലതുതന്നും
തിന്മക്കോ തിരിച്ഛടിയായും
തത്വജ്ജാനമിതെന്തായാലും
തന്നിലുറച്ച കാര്യം വേറെ
നന്നായ് പ്രാർത്ഥീച്ചീടണമെങ്കിൽ
നല്ലൊരു ബിംബം ഉള്ളിൽ വേണം
കുട്ടിക്കാലകളിത്തട്ടിൽ ഞാൻ
കേട്ടുവളർന്ന വിശ്വാസത്താൽ
ഊട്ടിവളർത്തിയതാണല്ലോ
ഈ ഇശ്വരരൂപസ്സങ്കല്പം
നാരായണാ എന്നനാമത്തിൽ
നമിപ്പൂ ദശവതാരത്തെ
മാനവരാശിയെ രക്ഷിക്കാൻ
മണ്ണിൽ വന്നൊരുപൂർണ്ണതയെ
ശിവശിവ എന്നു ചൊല്ലുമ്പോൾ
ശൌര്യത്തെ ഞാൻ പ്രണമിക്കുന്നു
തന്നുടെ പത്നീ തൃപ്തിക്കായ്
തൻ ദേഹത്തിൻ പാതികൊടുത്തോൻ
അമ്മേ എന്നു വിളിക്കുമ്പോളോ
അകമേ നിറയും സ്ത്രീ ശക്തി
പലഭാവങ്ങളെടുത്തമ്മ
പരാശക്തിയായി വാഴുന്നു
അത്താണി തിരയും നേരത്തോ
ആശ്വാസമേകുമീ രൂപങ്ങൾ
കൃഷ്ണ,കാളീ,ശിവരൂപങ്ങൾ
കടാക്ഷമേകി കാക്കുന്നു
സ്വന്തം
ഞാൻ റാണാ എന്ന റാണി. എനിക്കു സ്വന്തമായൊരു കിടപ്പാടമുണ്ട്.ഇനിയാരും എന്നെ ഇവിടെ നിന്ന് ഇറക്കിവിടാൻ തുനിയുമെന്ന് തോന്നുന്നില്ല .പലരും പലവട്ടം നോക്കിയതാണ്,എന്തോ എനിക്കിവിടം വിടാനാവില്ല.ഇവിടെ എന്തുണ്ടായിട്ടാണെന്നു ചോദിക്കാം പക്ഷേ അതങ്ങിനെയാണ്.ഒരു പക്ഷേ ഞങ്ങളുടെ കൂട്ടക്കാരുട പ്രകൃതമാവും. എത്ര തല്ലിയോടിച്ചാലും പോകാനാവാത്ത ജന്മങ്ങൾ.
ആണിനെ വേണം എന്നാശിച്ചവരുടെ കയ്യിലേക്ക് ഒരു അബ്ദമായി എത്തിപ്പെട്ടങ്കിലും അവരെന്നെ സ്വീകരിച്ചു. റാണാ എന്നു പേരിട്ടു,ചിലരെല്ലാം റാണി എന്നു തിരുത്തി വിളിച്ചു.എന്തായാലും ഒരുപോലെ, പോരിലെന്തിരിക്കുന്നു അല്ലോ ? നല്ലഭക്ഷണവും കിടപ്പാടവും ഒരുക്കി അവരെന്നെ വളർത്തി. അതിന്റെ നന്ദി ഞാനെന്നും കാട്ടിയിട്ടുണ്ട്.
പിന്നീടെപ്പോഴോ എനിക്കീ ഈ ബന്ധനം മടുപ്പുളവാക്കാൻ തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ, എങ്ങനെ കാലം തള്ളിനീക്കാനാവും. വരവുകളുടെ അറിയിപ്പു പോലും നടത്താനാവാതെ ,(മുഖ്യമായും ഞങ്ങളുടെ കർമ്മം അതാണല്ലോ!! ) ചിലസമയത്തു അറിയിപ്പു നടത്തിയാൽ ചീത്ത, ചിലപ്പോൾ നടത്തിയില്ലെങ്കിൽ ചീത്ത. പലതവണ ഇവിടുന്നു രക്ഷപ്പെടാൻ ശ്രമിച്ചതാണ് ,അപ്പോഴല്ലെ മനസ്സിലാകുന്നത് എനിയ്ക്കതിനാവില്ലയെന്ന്. അപ്പോഴെല്ലാം തിരിച്ചുവന്നു. എന്റെ തിരിച്ചുവരവിൽ അവർ സന്തോഷിക്കുന്നതായും തോന്നിയിട്ടുണ്ട്.
പിന്നീടെപ്പോഴോ ആരുമെന്നെ ശ്രദ്ധിക്കാതായി.അതോ സാഹചര്യങ്ങൾ മൂലം ശ്രദ്ധിക്കാൻ പറ്റാതായതൊ? എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾതന്നെ വലുത്,അതിനിടയ്ക്ക് ഈയുള്ളവളെ ആരു ശ്രദ്ധിക്കാൻ.ചിലപ്പോൾ കിടപ്പുപോലും മലമൂത്രവിസർജ്ജ്യങ്ങൾക്കിടയിലായി. കുളിച്ചകാലം മറന്നു. പക്ഷേ മുടങ്ങാതെ ഒരു നേരത്തെ ഭക്ഷണം കിട്ടിയിരുന്നു.അതും ചിലപ്പോൾ മുടങ്ങാൻ തുടങ്ങി.ഒരു ദിനം സ്വതന്ത്രയാക്കി. കോണ്ടുകളഞ്ഞു എന്നുപറയുന്നതാവും ശരി. എനിക്കങ്ങനെ പൊവാനാകുമൊ?
പുതിയ കൂട്ടുകാരെല്ലാം പറഞ്ഞൂ“ എന്തിനു നീ അവിടെ പോകണം? നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ടാ?”
കുറച്ചുകാലം ഞാനും അതുനടിച്ചു നടന്നു ,പറ്റുന്നില്ല.ഞാനെന്റെ മടക്കയാത്ര തുടങ്ങി.ദുർഘടം പിടിച്ചതായിരുന്നു ആ യാത്ര. ഒരു കാലിന്റെയും, ഒരു കണ്ണിന്റെയും ഫ്യൂസുപോയികിട്ടി. കർമ്മഫലം എന്നാശ്വസിക്കയല്ലാതെ എന്തുവഴി. അവസാനം ഒരു രാത്രി ങാൻ തിരിച്ചത്തി. വല്ലാതെ തളർന്നിരുന്നു,പ്രിയപ്പെട്ട സ്ഥാനത്റ്റു കിടന്നതേ ഓർമ്മയുള്ളൂ. ഉണർന്നപ്പോൾ നേരം നന്നായി വെളുത്തിരുന്നു.ഇത്രയും നന്നായി,ഭയരഹിതമായി ഉറ്ങ്ങിയ കാലം മറന്നപോലെ!
ആരും ആട്ടിയോടിച്ചില്ല,കണ്ടതായിപ്പോലും നടിച്ചില്ല. ചുറ്റുവട്ടത്ത് ധാരാളം അടുക്കളയുള്ളതിനാൽ ആഹാരത്തിനു മുട്ടുണ്ടായില്ല. അവഗണന നിറഞ്ഞതെങ്കിലും കാലം കടന്നുപോയി.
എനിക്കു നാലു കുഞ്ഞുങ്ങൾ പിറന്നു. മൂന്നാണും, ഒരു പെണ്ണും.രണ്ടാണിനെ എവിടേക്കോ ഇവർ കൈമാറിയിരിക്കുന്നു.ഞാനിവിടെ എത്തിയതു പൊലെ. പെണ്ണിനെ ആർക്കും വേണ്ടാ.അവൾ സ്വതന്ത്രയായി വളരട്ടെ.അടിമത്തം അവളുടെ ചോരയിൽ അലിയാതിരിക്കട്ടെ. അമ്മയുടെ ച്രും ഉപഗ്രഹം പോലെയല്ലേ അവൾ കറങ്ങുന്നത്. ഇതിലൊരു അർത്ഥവുമില്ല,നാലു ദിനം കഴിഞ്ഞാലിവൾ ഇവർക്കൊരു ശല്യമാകും.ഇവളല്ല, ചറ്റുംകൂടുന്ന സുഹ്ദൃവലയം വിധി. ഒരുത്തനെ ഇവിടെത്തന്നെ കെട്ടിയിട്ടിട്ടുണ്ട് ഇവർക്കു അവനെ വേണമത്രെ, ബന്ധനത്റ്റിന്റെ നോവവനറിയുന്നുണ്ട്.സദാസനയവും കരച്ചിലാണ്, എങ്ങനെ കരയാതിരിക്കും? സകലസ്വാതന്ത്രവും അനുഭവിച്ചു ഒരുകൂടപ്പിറപ്പ് നടക്കുകയല്ലേ?
സാരമില്ല മകനെ, ഇതുനിന്റെ നിലനിൽപ്പിനു നല്ലതാണ്. ഒരു സ്വന്തം നിനക്ക് കെട്ടിപ്പെടുക്കാനാവും.അനുഭവസ്ഥയല്ലൊ ഞാൻ.! സ്വന്തം എന്നുപറയുവാൻ ചിലത് ഉണ്ടാവുമെങ്കിൽ,അതില്പരം വേറെന്തുവേണം
ആണിനെ വേണം എന്നാശിച്ചവരുടെ കയ്യിലേക്ക് ഒരു അബ്ദമായി എത്തിപ്പെട്ടങ്കിലും അവരെന്നെ സ്വീകരിച്ചു. റാണാ എന്നു പേരിട്ടു,ചിലരെല്ലാം റാണി എന്നു തിരുത്തി വിളിച്ചു.എന്തായാലും ഒരുപോലെ, പോരിലെന്തിരിക്കുന്നു അല്ലോ ? നല്ലഭക്ഷണവും കിടപ്പാടവും ഒരുക്കി അവരെന്നെ വളർത്തി. അതിന്റെ നന്ദി ഞാനെന്നും കാട്ടിയിട്ടുണ്ട്.
പിന്നീടെപ്പോഴോ എനിക്കീ ഈ ബന്ധനം മടുപ്പുളവാക്കാൻ തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ, എങ്ങനെ കാലം തള്ളിനീക്കാനാവും. വരവുകളുടെ അറിയിപ്പു പോലും നടത്താനാവാതെ ,(മുഖ്യമായും ഞങ്ങളുടെ കർമ്മം അതാണല്ലോ!! ) ചിലസമയത്തു അറിയിപ്പു നടത്തിയാൽ ചീത്ത, ചിലപ്പോൾ നടത്തിയില്ലെങ്കിൽ ചീത്ത. പലതവണ ഇവിടുന്നു രക്ഷപ്പെടാൻ ശ്രമിച്ചതാണ് ,അപ്പോഴല്ലെ മനസ്സിലാകുന്നത് എനിയ്ക്കതിനാവില്ലയെന്ന്. അപ്പോഴെല്ലാം തിരിച്ചുവന്നു. എന്റെ തിരിച്ചുവരവിൽ അവർ സന്തോഷിക്കുന്നതായും തോന്നിയിട്ടുണ്ട്.
പിന്നീടെപ്പോഴോ ആരുമെന്നെ ശ്രദ്ധിക്കാതായി.അതോ സാഹചര്യങ്ങൾ മൂലം ശ്രദ്ധിക്കാൻ പറ്റാതായതൊ? എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾതന്നെ വലുത്,അതിനിടയ്ക്ക് ഈയുള്ളവളെ ആരു ശ്രദ്ധിക്കാൻ.ചിലപ്പോൾ കിടപ്പുപോലും മലമൂത്രവിസർജ്ജ്യങ്ങൾക്കിടയിലായി. കുളിച്ചകാലം മറന്നു. പക്ഷേ മുടങ്ങാതെ ഒരു നേരത്തെ ഭക്ഷണം കിട്ടിയിരുന്നു.അതും ചിലപ്പോൾ മുടങ്ങാൻ തുടങ്ങി.ഒരു ദിനം സ്വതന്ത്രയാക്കി. കോണ്ടുകളഞ്ഞു എന്നുപറയുന്നതാവും ശരി. എനിക്കങ്ങനെ പൊവാനാകുമൊ?
പുതിയ കൂട്ടുകാരെല്ലാം പറഞ്ഞൂ“ എന്തിനു നീ അവിടെ പോകണം? നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ടാ?”
കുറച്ചുകാലം ഞാനും അതുനടിച്ചു നടന്നു ,പറ്റുന്നില്ല.ഞാനെന്റെ മടക്കയാത്ര തുടങ്ങി.ദുർഘടം പിടിച്ചതായിരുന്നു ആ യാത്ര. ഒരു കാലിന്റെയും, ഒരു കണ്ണിന്റെയും ഫ്യൂസുപോയികിട്ടി. കർമ്മഫലം എന്നാശ്വസിക്കയല്ലാതെ എന്തുവഴി. അവസാനം ഒരു രാത്രി ങാൻ തിരിച്ചത്തി. വല്ലാതെ തളർന്നിരുന്നു,പ്രിയപ്പെട്ട സ്ഥാനത്റ്റു കിടന്നതേ ഓർമ്മയുള്ളൂ. ഉണർന്നപ്പോൾ നേരം നന്നായി വെളുത്തിരുന്നു.ഇത്രയും നന്നായി,ഭയരഹിതമായി ഉറ്ങ്ങിയ കാലം മറന്നപോലെ!
ആരും ആട്ടിയോടിച്ചില്ല,കണ്ടതായിപ്പോലും നടിച്ചില്ല. ചുറ്റുവട്ടത്ത് ധാരാളം അടുക്കളയുള്ളതിനാൽ ആഹാരത്തിനു മുട്ടുണ്ടായില്ല. അവഗണന നിറഞ്ഞതെങ്കിലും കാലം കടന്നുപോയി.
എനിക്കു നാലു കുഞ്ഞുങ്ങൾ പിറന്നു. മൂന്നാണും, ഒരു പെണ്ണും.രണ്ടാണിനെ എവിടേക്കോ ഇവർ കൈമാറിയിരിക്കുന്നു.ഞാനിവിടെ എത്തിയതു പൊലെ. പെണ്ണിനെ ആർക്കും വേണ്ടാ.അവൾ സ്വതന്ത്രയായി വളരട്ടെ.അടിമത്തം അവളുടെ ചോരയിൽ അലിയാതിരിക്കട്ടെ. അമ്മയുടെ ച്രും ഉപഗ്രഹം പോലെയല്ലേ അവൾ കറങ്ങുന്നത്. ഇതിലൊരു അർത്ഥവുമില്ല,നാലു ദിനം കഴിഞ്ഞാലിവൾ ഇവർക്കൊരു ശല്യമാകും.ഇവളല്ല, ചറ്റുംകൂടുന്ന സുഹ്ദൃവലയം വിധി. ഒരുത്തനെ ഇവിടെത്തന്നെ കെട്ടിയിട്ടിട്ടുണ്ട് ഇവർക്കു അവനെ വേണമത്രെ, ബന്ധനത്റ്റിന്റെ നോവവനറിയുന്നുണ്ട്.സദാസനയവും കരച്ചിലാണ്, എങ്ങനെ കരയാതിരിക്കും? സകലസ്വാതന്ത്രവും അനുഭവിച്ചു ഒരുകൂടപ്പിറപ്പ് നടക്കുകയല്ലേ?
സാരമില്ല മകനെ, ഇതുനിന്റെ നിലനിൽപ്പിനു നല്ലതാണ്. ഒരു സ്വന്തം നിനക്ക് കെട്ടിപ്പെടുക്കാനാവും.അനുഭവസ്ഥയല്ലൊ ഞാൻ.! സ്വന്തം എന്നുപറയുവാൻ ചിലത് ഉണ്ടാവുമെങ്കിൽ,അതില്പരം വേറെന്തുവേണം
തനിയാവർത്തനം
“പറ്റിച്ചേ അമ്മയെ പറ്റിച്ചേ ഞാൻ”
പൊന്നുണ്ണിത്തുള്ളിക്കളിച്ചിടുന്നു.
അലകളടങ്ങിയ പൊയ്കപോലെ
അമ്മതൻ മാനസം ശാന്തമായി
ആ ശാന്തതയിൽ തെളിഞ്ഞു വന്നു
അമ്മതൻ ബാല്യത്തിൻ ചാപല്യങ്ങൾ
………………………………………..
ഏതാനും വത്സരങ്ങൾക്കുമുന്നേ
തന്ത്രത്തിൽ മുന്നിലം ഓമനകൾ
സ്നേഹത്തിടമ്പാം താതനെയൊന്ന്
സന്ദേഹലേശം കൂടാതെയന്ന്
പറ്റിച്ചവ്രുത്താന്ത ആവർത്തനം
പക്ഷമില്ല തനിയാവർത്തനം
ഉച്ചയൂണിന്നായി ഓടിയെത്തും
ഒച്ചേം, വിളിയുള്ള രണ്ടുപേർക്കായ്
നന്നായ് കുഴച്ചു പകുത്തുവെച്ചു
നല്ലകിണ്ണം കൊണ്ടടച്ചു വെച്ചു
കാത്തുകിടന്നതാ സ്നേഹധനൻ
കാലേ മയങ്ങിയോ എന്നുശങ്ക
വൈചിത്രമെന്നേ പറഞ്ഞിടേണ്ടു
വന്നു അന്നല്ലോ നിശബ്ധരായി
അച്ഛനുറങ്ങുന്ന കണ്ടമാത്രേ
അക്ഷണം തോന്നിയാ കള്ളത്തരം
പമ്മി കടന്നുണ്ടു കിണ്ണം മോറി
ചെമ്മേ പഴേ പോൽ അടച്ചു വെച്ചു
കണ്ണിലൊളിച്ച കുസ്രുതിയുമായ്
കേമത്തിലങ്ങു മടങ്ങിപ്പോയി
തന്റെ മയക്കമുണർന്ന നേരം
താതന്നു തോന്നിയാ പന്തികേട്
മേശമേലപ്പോൾ കണ്ടതാ കിണ്ണം
ലേശം പോലും സ്ഥാനം മാറിടതെ
വന്നതില്ലയോ ഊണുകഴിക്കുവാൻ
വന്നു സംഭ്രമം നടുങ്ങിപ്പോയി
അന്വേഷണമങ്ങു അയലത്തുമെത്തി
അയ്യോ,അറിവീല ചൊല്ലിയവർ
എല്ലാരും കൂടെ പരിഭ്രമിക്കേ
എത്തിയതാ കൊട്ടുംവാദ്യവുമായ്
ഓടിയണങ്ങു, വാരിയെടുത്തു
ഓമനമുത്തങ്ങൾ നൽകിയച്ഛൻ
എന്തേ വന്നില്ല ഉച്ചക്കു ഉണ്ണുവാൻ
ഏറെ പരിഭ്രമിച്ചല്ലോവച്ഛൻ
‘പറ്റിയല്ലോ, പണി ഇന്നച്ഛന്
പാത്രം തുറന്നെന്തേ നോക്കിയില്ലാ’
………………………………….
രണ്ടുകുരുന്നിലെ ഒന്നിന്നിതാ
കൊണ്ടു ആ അച്ചന്റെ തിങ്ങലേറേ
കാലങ്ങളേറെ കഴിഞ്ഞ ശേഷം
കാണാം ആവർത്തനചക്രമെന്നും
എന്നതു സത്യം എന്നറിയുന്നു
എക്കാലത്തേക്കും പാഠമായി.
പൊന്നുണ്ണിത്തുള്ളിക്കളിച്ചിടുന്നു.
അലകളടങ്ങിയ പൊയ്കപോലെ
അമ്മതൻ മാനസം ശാന്തമായി
ആ ശാന്തതയിൽ തെളിഞ്ഞു വന്നു
അമ്മതൻ ബാല്യത്തിൻ ചാപല്യങ്ങൾ
………………………………………..
ഏതാനും വത്സരങ്ങൾക്കുമുന്നേ
തന്ത്രത്തിൽ മുന്നിലം ഓമനകൾ
സ്നേഹത്തിടമ്പാം താതനെയൊന്ന്
സന്ദേഹലേശം കൂടാതെയന്ന്
പറ്റിച്ചവ്രുത്താന്ത ആവർത്തനം
പക്ഷമില്ല തനിയാവർത്തനം
ഉച്ചയൂണിന്നായി ഓടിയെത്തും
ഒച്ചേം, വിളിയുള്ള രണ്ടുപേർക്കായ്
നന്നായ് കുഴച്ചു പകുത്തുവെച്ചു
നല്ലകിണ്ണം കൊണ്ടടച്ചു വെച്ചു
കാത്തുകിടന്നതാ സ്നേഹധനൻ
കാലേ മയങ്ങിയോ എന്നുശങ്ക
വൈചിത്രമെന്നേ പറഞ്ഞിടേണ്ടു
വന്നു അന്നല്ലോ നിശബ്ധരായി
അച്ഛനുറങ്ങുന്ന കണ്ടമാത്രേ
അക്ഷണം തോന്നിയാ കള്ളത്തരം
പമ്മി കടന്നുണ്ടു കിണ്ണം മോറി
ചെമ്മേ പഴേ പോൽ അടച്ചു വെച്ചു
കണ്ണിലൊളിച്ച കുസ്രുതിയുമായ്
കേമത്തിലങ്ങു മടങ്ങിപ്പോയി
തന്റെ മയക്കമുണർന്ന നേരം
താതന്നു തോന്നിയാ പന്തികേട്
മേശമേലപ്പോൾ കണ്ടതാ കിണ്ണം
ലേശം പോലും സ്ഥാനം മാറിടതെ
വന്നതില്ലയോ ഊണുകഴിക്കുവാൻ
വന്നു സംഭ്രമം നടുങ്ങിപ്പോയി
അന്വേഷണമങ്ങു അയലത്തുമെത്തി
അയ്യോ,അറിവീല ചൊല്ലിയവർ
എല്ലാരും കൂടെ പരിഭ്രമിക്കേ
എത്തിയതാ കൊട്ടുംവാദ്യവുമായ്
ഓടിയണങ്ങു, വാരിയെടുത്തു
ഓമനമുത്തങ്ങൾ നൽകിയച്ഛൻ
എന്തേ വന്നില്ല ഉച്ചക്കു ഉണ്ണുവാൻ
ഏറെ പരിഭ്രമിച്ചല്ലോവച്ഛൻ
‘പറ്റിയല്ലോ, പണി ഇന്നച്ഛന്
പാത്രം തുറന്നെന്തേ നോക്കിയില്ലാ’
………………………………….
രണ്ടുകുരുന്നിലെ ഒന്നിന്നിതാ
കൊണ്ടു ആ അച്ചന്റെ തിങ്ങലേറേ
കാലങ്ങളേറെ കഴിഞ്ഞ ശേഷം
കാണാം ആവർത്തനചക്രമെന്നും
എന്നതു സത്യം എന്നറിയുന്നു
എക്കാലത്തേക്കും പാഠമായി.
നോവ്
തന്നെ പിളർക്കുന്ന നോവ്, ഇതു
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളെയും
മുട്ടി വിളിക്കുന്ന നേരം
മധുരിതമായൊരു വരവ്
മമ സന്തതിയുടെ വരവ്
ആരായിരുന്നാലും കരളിന്റെയുള്ളിൽ
ആർദ്രത നിറയുന്ന നേരം
താഴത്തും തലയിലും വെച്ചിടാതെ
താലോലിക്കാനൊരു കുഞ്ഞ്
അമ്മ യശോദതൻ മാറിലെഭാവം
അപ്പാടെ അമ്മയും ഒപ്പി
ബാല്യം കഴിഞ്ഞുള്ള കൌമാരഭാവങ്ങൾ
ബാലിശമാണെന്നറികിലും, ദേവകി-
ത്തന്നുടെ ശരണാർത്ഥമോഹങ്ങൾ
തന്നിലും അമ്മ വളർത്തി
വേഗത്തിൻ കാലത്തു വൈകാതെ എത്തണം
വേഗങ്ങളൊട്ടുമേ പോരന്നു സങ്കടം
വേഗത്തെകൂട്ടുവാൻ വേഗേന പോയി
വേഗമാർഗ്ഗത്തെ വരുത്തി കൊടുത്തു
നന്നായ് നയിക്കുകിൽ നല്ലഗുണ നിധി
നന്നായ് നയിക്കുവാൻ ശ്രദ്ധ അടിവര
സാരോപദേശത്തിൻ മേം പൊടി ചേർത്ത്
സാഭിമാനം കൊടുത്തു താക്കോലിനെ
ഉപ്പും മധുരവും രുചിക്കുന്ന തർക്കം പോൽ
ഉള്ളത്തിൽ ചിന്തകൾ ചാഞ്ചാടിയെങ്കിലും
സൂക്ഷിക്കണേ എന്ന താക്കീതു മാത്രമേ
സൂക്ഷ്മമായ് ചിന്തിച്ചാൽ നൽകാൻ തരമുള്ളൂ
ആയുരാരോഗ്യത്തെ നൽകണേ കുഞ്ഞിന്
ആദിപൂണ്ടമ്മ ചിലപ്പോൾ വിളിച്ചുപോയ്
ഒന്നും വരില്ലെന്ന ശുഭാപ്തി വിശ്വാസത്തിൽ
ഒട്ടുകാര്യങ്ങൾ ഇരുട്ടിലായി
ചാഞ്ചാടും ചിന്തകൾ പെരുകുന്ന നേരത്തൊ?
ചിട്ടയായ പരിശോധനയില്ലാണ്ടോ?
ഭാഗ്യത്തിന്റെ കണങ്ങൾ കുറഞ്ഞീട്ടോ
ഭാവിതന്നെ ഇരുട്ടിലായ് മാറുന്നു
ആരുടെയൊക്കെയോ അശ്രദ്ധമൂലമായ്
ആയുസ്സൊടുങ്ങുന്ന കാഴ്ചകൾ ചുറ്റിലും
വേഗത്തിൽ പായുന്ന യുവത്വസ്വപ്നങ്ങളോ
വേഗേനചെന്നു മണ്ണീലടിയുന്നു
നെഞ്ചുപിളർക്കുന്ന നോവ്, ഇതു
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളേയും
മൊത്തം ശപിക്കുന്ന നേരം
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളെയും
മുട്ടി വിളിക്കുന്ന നേരം
മധുരിതമായൊരു വരവ്
മമ സന്തതിയുടെ വരവ്
ആരായിരുന്നാലും കരളിന്റെയുള്ളിൽ
ആർദ്രത നിറയുന്ന നേരം
താഴത്തും തലയിലും വെച്ചിടാതെ
താലോലിക്കാനൊരു കുഞ്ഞ്
അമ്മ യശോദതൻ മാറിലെഭാവം
അപ്പാടെ അമ്മയും ഒപ്പി
ബാല്യം കഴിഞ്ഞുള്ള കൌമാരഭാവങ്ങൾ
ബാലിശമാണെന്നറികിലും, ദേവകി-
ത്തന്നുടെ ശരണാർത്ഥമോഹങ്ങൾ
തന്നിലും അമ്മ വളർത്തി
വേഗത്തിൻ കാലത്തു വൈകാതെ എത്തണം
വേഗങ്ങളൊട്ടുമേ പോരന്നു സങ്കടം
വേഗത്തെകൂട്ടുവാൻ വേഗേന പോയി
വേഗമാർഗ്ഗത്തെ വരുത്തി കൊടുത്തു
നന്നായ് നയിക്കുകിൽ നല്ലഗുണ നിധി
നന്നായ് നയിക്കുവാൻ ശ്രദ്ധ അടിവര
സാരോപദേശത്തിൻ മേം പൊടി ചേർത്ത്
സാഭിമാനം കൊടുത്തു താക്കോലിനെ
ഉപ്പും മധുരവും രുചിക്കുന്ന തർക്കം പോൽ
ഉള്ളത്തിൽ ചിന്തകൾ ചാഞ്ചാടിയെങ്കിലും
സൂക്ഷിക്കണേ എന്ന താക്കീതു മാത്രമേ
സൂക്ഷ്മമായ് ചിന്തിച്ചാൽ നൽകാൻ തരമുള്ളൂ
ആയുരാരോഗ്യത്തെ നൽകണേ കുഞ്ഞിന്
ആദിപൂണ്ടമ്മ ചിലപ്പോൾ വിളിച്ചുപോയ്
ഒന്നും വരില്ലെന്ന ശുഭാപ്തി വിശ്വാസത്തിൽ
ഒട്ടുകാര്യങ്ങൾ ഇരുട്ടിലായി
ചാഞ്ചാടും ചിന്തകൾ പെരുകുന്ന നേരത്തൊ?
ചിട്ടയായ പരിശോധനയില്ലാണ്ടോ?
ഭാഗ്യത്തിന്റെ കണങ്ങൾ കുറഞ്ഞീട്ടോ
ഭാവിതന്നെ ഇരുട്ടിലായ് മാറുന്നു
ആരുടെയൊക്കെയോ അശ്രദ്ധമൂലമായ്
ആയുസ്സൊടുങ്ങുന്ന കാഴ്ചകൾ ചുറ്റിലും
വേഗത്തിൽ പായുന്ന യുവത്വസ്വപ്നങ്ങളോ
വേഗേനചെന്നു മണ്ണീലടിയുന്നു
നെഞ്ചുപിളർക്കുന്ന നോവ്, ഇതു
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളേയും
മൊത്തം ശപിക്കുന്ന നേരം
കേൾവിക്കാരുടെ മനശ്ശാസ്ത്രം
എനിക്കവരെ മാറ്റാതെവയ്യ
ഏറെ ഉപയുക്തയാണെന്നിരിക്കലും
ആത്മാർത്ഥമായെന്നെ സേവിച്ചു പോരുന്ന
ആ സഹായിയെ മാറ്റാതെവയ്യ
കാരണം അവളോടു ചൊല്ലാൻ വയ്യ
കാര്യമവളുടെ ദു:ഖഭാഷ്യമല്ലോ
താനേ ഒഴിഞ്ഞാലതത്രയും നല്ലതു
നിന്നോടൊഴിയുവാൻ ചൊല്ലാൻ വയ്യ
തിങ്ങൽ സഹിക്കാൻ ഞാൻ പ്രാപ്തയല്ല
തിങ്ങുമാചങ്കോ തണുപ്പിക്കാമെങ്കിലും
ഏറ്റുപിടിക്കുമാ ദു:ഖത്തിൻ വിങ്ങലോ
ഏറെ സഹിക്കുവാൻ പ്രാപ്തയല്ല
കുഞ്ഞവളുടെ കൈവിട്ടു പോയോ
കുഴഞ്ഞു പഠനം, അടക്കവുമില്ല
പ്രത്യക്ഷലക്ഷണം കോപവും വാശിയും
പ്രശ്നമിതാകെ കൈവിട്ടു പോയോ
എല്ലാരും താന്തോന്നി എന്നു ചൊല്ലി
എത്തി നിവ്രുത്തിക്കായ് മനശ്ശാത്രലോകേ
തിരിച്ചും മറിച്ചും ചോദ്യശരമൈയ്തു
തിക്തമാ പ്രശ്നം പുറത്തു ചൊല്ലി
പൌരുഷം പാരുഷ്യം കാട്ടുകയോ
പിഞ്ചുകുഞ്ഞിന്നടുത്തോ ദുഷ്കാമകേളീ
ഇത്തരുണമുണ്ടായ ആത്മസംഘർഷം
ഇന്നിതാ പാരുഷ്യം കാട്ടുകയോ
കണ്ടുപിടിച്ചു ചികിത്സാവിധി
കാര്യോപദേശവും മരുന്നും വേണം
കുറയും നിസ്സംശയം സഹകരിച്ചാൽ
കാലക്രമേണേ, ചിക്തിത്സാവിധി
കാരണം വീട്ടിൽ പറയാൻ വയ്യ
കാരുണ്യമന്യേ പ്രതീകരിച്ചെങ്കിലോ
കൊലവിളി നടത്തുമാ താതന്റെ ദു:ഖം
കൊച്ചിന്റെ ഭാവിയോ പറയാൻ വയ്യ
അവളീദു:ഖം എങ്ങിനെ താങ്ങും
ആരുണ്ടീക്കഥ പുറത്താകാതെ നോക്കും
ഞെങ്ങിഞെരുങ്ങി പറഞ്ഞു എന്നോടവൾ
ഞാനീക്കനത്തെ എങ്ങിനെ താങ്ങും
ഈവിധം നാളുകൾ നീങ്ങിയെന്നാൽ
ഈ ദു:ഖഭാഷണം ഇങ്ങനെ നീങ്ങിയാൽ
കാഠിന്യമെന്റെ മനസ്സിന്നുതാങ്ങുവാൻ
കഷ്ടമാണിങ്ങിനെ നീങ്ങിയെന്നാൽ
കാര്യമെൻ സ്വാസ്ഥ്യം ഉടക്കാൻ വയ്യ
കണ്ണടച്ചിരുട്ടാക്കി നേടിയതല്ലോ
എന്തിന്നറിവു കടത്തി ഉടക്കണം
എനിക്കവളെ മാറ്റാതെ വയ്യ
ഏറെ ഉപയുക്തയാണെന്നിരിക്കലും
ആത്മാർത്ഥമായെന്നെ സേവിച്ചു പോരുന്ന
ആ സഹായിയെ മാറ്റാതെവയ്യ
കാരണം അവളോടു ചൊല്ലാൻ വയ്യ
കാര്യമവളുടെ ദു:ഖഭാഷ്യമല്ലോ
താനേ ഒഴിഞ്ഞാലതത്രയും നല്ലതു
നിന്നോടൊഴിയുവാൻ ചൊല്ലാൻ വയ്യ
തിങ്ങൽ സഹിക്കാൻ ഞാൻ പ്രാപ്തയല്ല
തിങ്ങുമാചങ്കോ തണുപ്പിക്കാമെങ്കിലും
ഏറ്റുപിടിക്കുമാ ദു:ഖത്തിൻ വിങ്ങലോ
ഏറെ സഹിക്കുവാൻ പ്രാപ്തയല്ല
കുഞ്ഞവളുടെ കൈവിട്ടു പോയോ
കുഴഞ്ഞു പഠനം, അടക്കവുമില്ല
പ്രത്യക്ഷലക്ഷണം കോപവും വാശിയും
പ്രശ്നമിതാകെ കൈവിട്ടു പോയോ
എല്ലാരും താന്തോന്നി എന്നു ചൊല്ലി
എത്തി നിവ്രുത്തിക്കായ് മനശ്ശാത്രലോകേ
തിരിച്ചും മറിച്ചും ചോദ്യശരമൈയ്തു
തിക്തമാ പ്രശ്നം പുറത്തു ചൊല്ലി
പൌരുഷം പാരുഷ്യം കാട്ടുകയോ
പിഞ്ചുകുഞ്ഞിന്നടുത്തോ ദുഷ്കാമകേളീ
ഇത്തരുണമുണ്ടായ ആത്മസംഘർഷം
ഇന്നിതാ പാരുഷ്യം കാട്ടുകയോ
കണ്ടുപിടിച്ചു ചികിത്സാവിധി
കാര്യോപദേശവും മരുന്നും വേണം
കുറയും നിസ്സംശയം സഹകരിച്ചാൽ
കാലക്രമേണേ, ചിക്തിത്സാവിധി
കാരണം വീട്ടിൽ പറയാൻ വയ്യ
കാരുണ്യമന്യേ പ്രതീകരിച്ചെങ്കിലോ
കൊലവിളി നടത്തുമാ താതന്റെ ദു:ഖം
കൊച്ചിന്റെ ഭാവിയോ പറയാൻ വയ്യ
അവളീദു:ഖം എങ്ങിനെ താങ്ങും
ആരുണ്ടീക്കഥ പുറത്താകാതെ നോക്കും
ഞെങ്ങിഞെരുങ്ങി പറഞ്ഞു എന്നോടവൾ
ഞാനീക്കനത്തെ എങ്ങിനെ താങ്ങും
ഈവിധം നാളുകൾ നീങ്ങിയെന്നാൽ
ഈ ദു:ഖഭാഷണം ഇങ്ങനെ നീങ്ങിയാൽ
കാഠിന്യമെന്റെ മനസ്സിന്നുതാങ്ങുവാൻ
കഷ്ടമാണിങ്ങിനെ നീങ്ങിയെന്നാൽ
കാര്യമെൻ സ്വാസ്ഥ്യം ഉടക്കാൻ വയ്യ
കണ്ണടച്ചിരുട്ടാക്കി നേടിയതല്ലോ
എന്തിന്നറിവു കടത്തി ഉടക്കണം
എനിക്കവളെ മാറ്റാതെ വയ്യ
Monday, 1 February 2010
സ്വന്തം
ഞാൻ റാണാ എന്ന റാണി. എനിക്കു സ്വന്തമായൊരു കിടപ്പാടമുണ്ട്.ഇനിയാരും എന്നെ ഇവിടെ നിന്ന് ഇറക്കിവിടാൻ തുനിയുമെന്ന് തോന്നുന്നില്ല .പലരും പലവട്ടം നോക്കിയതാണ്,എന്തോ എനിക്കിവിടം വിടാനാവില്ല.ഇവിടെ എന്തുണ്ടായിട്ടാണെന്നു ചോദിക്കാം പക്ഷേ അതങ്ങിനെയാണ്.ഒരു പക്ഷേ ഞങ്ങളുടെ കൂട്ടക്കാരുട പ്രകൃതമാവും. എത്ര തല്ലിയോടിച്ചാലും പോകാനാവാത്ത ജന്മങ്ങൾ.
ആണിനെ വേണം എന്നാശിച്ചവരുടെ കയ്യിലേക്ക് ഒരു അബ്ദമായി എത്തിപ്പെട്ടങ്കിലും അവരെന്നെ സ്വീകരിച്ചു. റാണാ എന്നു പേരിട്ടു,ചിലരെല്ലാം റാണി എന്നു തിരുത്തി വിളിച്ചു.എന്തായാലും ഒരുപോലെ, പോരിലെന്തിരിക്കുന്നു അല്ലോ ? നല്ലഭക്ഷണവും കിടപ്പാടവും ഒരുക്കി അവരെന്നെ വളർത്തി. അതിന്റെ നന്ദി ഞാനെന്നും കാട്ടിയിട്ടുണ്ട്.
പിന്നീടെപ്പോഴോ എനിക്കീ ഈ ബന്ധനം മടുപ്പുളവാക്കാൻ തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ, എങ്ങനെ കാലം തള്ളിനീക്കാനാവും. വരവുകളുടെ അറിയിപ്പു പോലും നടത്താനാവാതെ ,(മുഖ്യമായും ഞങ്ങളുടെ കർമ്മം അതാണല്ലോ!! ) ചിലസമയത്തു അറിയിപ്പു നടത്തിയാൽ ചീത്ത, ചിലപ്പോൾ നടത്തിയില്ലെങ്കിൽ ചീത്ത. പലതവണ ഇവിടുന്നു രക്ഷപ്പെടാൻ ശ്രമിച്ചതാണ് ,അപ്പോഴല്ലെ മനസ്സിലാകുന്നത് എനിയ്ക്കതിനാവില്ലയെന്ന്. അപ്പോഴെല്ലാം തിരിച്ചുവന്നു. എന്റെ തിരിച്ചുവരവിൽ അവർ സന്തോഷിക്കുന്നതായും തോന്നിയിട്ടുണ്ട്.
പിന്നീടെപ്പോഴോ ആരുമെന്നെ ശ്രദ്ധിക്കാതായി.അതോ സാഹചര്യങ്ങൾ മൂലം ശ്രദ്ധിക്കാൻ പറ്റാതായതൊ? എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾതന്നെ വലുത്,അതിനിടയ്ക്ക് ഈയുള്ളവളെ ആരു ശ്രദ്ധിക്കാൻ.ചിലപ്പോൾ കിടപ്പുപോലും മലമൂത്രവിസർജ്ജ്യങ്ങൾക്കിടയിലായി. കുളിച്ചകാലം മറന്നു. പക്ഷേ മുടങ്ങാതെ ഒരു നേരത്തെ ഭക്ഷണം കിട്ടിയിരുന്നു.അതും ചിലപ്പോൾ മുടങ്ങാൻ തുടങ്ങി.ഒരു ദിനം സ്വതന്ത്രയാക്കി. കോണ്ടുകളഞ്ഞു എന്നുപറയുന്നതാവും ശരി. എനിക്കങ്ങനെ പൊവാനാകുമൊ?
പുതിയ കൂട്ടുകാരെല്ലാം പറഞ്ഞൂ“ എന്തിനു നീ അവിടെ പോകണം? നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ടാ?”
കുറച്ചുകാലം ഞാനും അതുനടിച്ചു നടന്നു ,പറ്റുന്നില്ല.ഞാനെന്റെ മടക്കയാത്ര തുടങ്ങി.ദുർഘടം പിടിച്ചതായിരുന്നു ആ യാത്ര. ഒരു കാലിന്റെയും, ഒരു കണ്ണിന്റെയും ഫ്യൂസുപോയികിട്ടി. കർമ്മഫലം എന്നാശ്വസിക്കയല്ലാതെ എന്തുവഴി. അവസാനം ഒരു രാത്രി ങാൻ തിരിച്ചത്തി. വല്ലാതെ തളർന്നിരുന്നു,പ്രിയപ്പെട്ട സ്ഥാനത്റ്റു കിടന്നതേ ഓർമ്മയുള്ളൂ. ഉണർന്നപ്പോൾ നേരം നന്നായി വെളുത്തിരുന്നു.ഇത്രയും നന്നായി,ഭയരഹിതമായി ഉറ്ങ്ങിയ കാലം മറന്നപോലെ!
ആരും ആട്ടിയോടിച്ചില്ല,കണ്ടതായിപ്പോലും നടിച്ചില്ല. ചുറ്റുവട്ടത്ത് ധാരാളം അടുക്കളയുള്ളതിനാൽ ആഹാരത്തിനു മുട്ടുണ്ടായില്ല. അവഗണന നിറഞ്ഞതെങ്കിലും കാലം കടന്നുപോയി.
എനിക്കു നാലു കുഞ്ഞുങ്ങൾ പിറന്നു. മൂന്നാണും, ഒരു പെണ്ണും.രണ്ടാണിനെ എവിടേക്കോ ഇവർ കൈമാറിയിരിക്കുന്നു.ഞാനിവിടെ എത്തിയതു പൊലെ. പെണ്ണിനെ ആർക്കും വേണ്ടാ.അവൾ സ്വതന്ത്രയായി വളരട്ടെ.അടിമത്തം അവളുടെ ചോരയിൽ അലിയാതിരിക്കട്ടെ. അമ്മയുടെ ച്രും ഉപഗ്രഹം പോലെയല്ലേ അവൾ കറങ്ങുന്നത്. ഇതിലൊരു അർത്ഥവുമില്ല,നാലു ദിനം കഴിഞ്ഞാലിവൾ ഇവർക്കൊരു ശല്യമാകും.ഇവളല്ല, ചറ്റുംകൂടുന്ന സുഹ്ദൃവലയം വിധി. ഒരുത്തനെ ഇവിടെത്തന്നെ കെട്ടിയിട്ടിട്ടുണ്ട് ഇവർക്കു അവനെ വേണമത്രെ, ബന്ധനത്റ്റിന്റെ നോവവനറിയുന്നുണ്ട്.സദാസനയവും കരച്ചിലാണ്, എങ്ങനെ കരയാതിരിക്കും? സകലസ്വാതന്ത്രവും അനുഭവിച്ചു ഒരുകൂടപ്പിറപ്പ് നടക്കുകയല്ലേ?
സാരമില്ല മകനെ, ഇതുനിന്റെ നിലനിൽപ്പിനു നല്ലതാണ്. ഒരു സ്വന്തം നിനക്ക് കെട്ടിപ്പെടുക്കാനാവും.അനുഭവസ്ഥയല്ലൊ ഞാൻ.! സ്വന്തം എന്നുപറയുവാൻ ചിലത് ഉണ്ടാവുമെങ്കിൽ,അതില്പരം വേറെന്തുവേണം
ആണിനെ വേണം എന്നാശിച്ചവരുടെ കയ്യിലേക്ക് ഒരു അബ്ദമായി എത്തിപ്പെട്ടങ്കിലും അവരെന്നെ സ്വീകരിച്ചു. റാണാ എന്നു പേരിട്ടു,ചിലരെല്ലാം റാണി എന്നു തിരുത്തി വിളിച്ചു.എന്തായാലും ഒരുപോലെ, പോരിലെന്തിരിക്കുന്നു അല്ലോ ? നല്ലഭക്ഷണവും കിടപ്പാടവും ഒരുക്കി അവരെന്നെ വളർത്തി. അതിന്റെ നന്ദി ഞാനെന്നും കാട്ടിയിട്ടുണ്ട്.
പിന്നീടെപ്പോഴോ എനിക്കീ ഈ ബന്ധനം മടുപ്പുളവാക്കാൻ തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ, എങ്ങനെ കാലം തള്ളിനീക്കാനാവും. വരവുകളുടെ അറിയിപ്പു പോലും നടത്താനാവാതെ ,(മുഖ്യമായും ഞങ്ങളുടെ കർമ്മം അതാണല്ലോ!! ) ചിലസമയത്തു അറിയിപ്പു നടത്തിയാൽ ചീത്ത, ചിലപ്പോൾ നടത്തിയില്ലെങ്കിൽ ചീത്ത. പലതവണ ഇവിടുന്നു രക്ഷപ്പെടാൻ ശ്രമിച്ചതാണ് ,അപ്പോഴല്ലെ മനസ്സിലാകുന്നത് എനിയ്ക്കതിനാവില്ലയെന്ന്. അപ്പോഴെല്ലാം തിരിച്ചുവന്നു. എന്റെ തിരിച്ചുവരവിൽ അവർ സന്തോഷിക്കുന്നതായും തോന്നിയിട്ടുണ്ട്.
പിന്നീടെപ്പോഴോ ആരുമെന്നെ ശ്രദ്ധിക്കാതായി.അതോ സാഹചര്യങ്ങൾ മൂലം ശ്രദ്ധിക്കാൻ പറ്റാതായതൊ? എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾതന്നെ വലുത്,അതിനിടയ്ക്ക് ഈയുള്ളവളെ ആരു ശ്രദ്ധിക്കാൻ.ചിലപ്പോൾ കിടപ്പുപോലും മലമൂത്രവിസർജ്ജ്യങ്ങൾക്കിടയിലായി. കുളിച്ചകാലം മറന്നു. പക്ഷേ മുടങ്ങാതെ ഒരു നേരത്തെ ഭക്ഷണം കിട്ടിയിരുന്നു.അതും ചിലപ്പോൾ മുടങ്ങാൻ തുടങ്ങി.ഒരു ദിനം സ്വതന്ത്രയാക്കി. കോണ്ടുകളഞ്ഞു എന്നുപറയുന്നതാവും ശരി. എനിക്കങ്ങനെ പൊവാനാകുമൊ?
പുതിയ കൂട്ടുകാരെല്ലാം പറഞ്ഞൂ“ എന്തിനു നീ അവിടെ പോകണം? നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ടാ?”
കുറച്ചുകാലം ഞാനും അതുനടിച്ചു നടന്നു ,പറ്റുന്നില്ല.ഞാനെന്റെ മടക്കയാത്ര തുടങ്ങി.ദുർഘടം പിടിച്ചതായിരുന്നു ആ യാത്ര. ഒരു കാലിന്റെയും, ഒരു കണ്ണിന്റെയും ഫ്യൂസുപോയികിട്ടി. കർമ്മഫലം എന്നാശ്വസിക്കയല്ലാതെ എന്തുവഴി. അവസാനം ഒരു രാത്രി ങാൻ തിരിച്ചത്തി. വല്ലാതെ തളർന്നിരുന്നു,പ്രിയപ്പെട്ട സ്ഥാനത്റ്റു കിടന്നതേ ഓർമ്മയുള്ളൂ. ഉണർന്നപ്പോൾ നേരം നന്നായി വെളുത്തിരുന്നു.ഇത്രയും നന്നായി,ഭയരഹിതമായി ഉറ്ങ്ങിയ കാലം മറന്നപോലെ!
ആരും ആട്ടിയോടിച്ചില്ല,കണ്ടതായിപ്പോലും നടിച്ചില്ല. ചുറ്റുവട്ടത്ത് ധാരാളം അടുക്കളയുള്ളതിനാൽ ആഹാരത്തിനു മുട്ടുണ്ടായില്ല. അവഗണന നിറഞ്ഞതെങ്കിലും കാലം കടന്നുപോയി.
എനിക്കു നാലു കുഞ്ഞുങ്ങൾ പിറന്നു. മൂന്നാണും, ഒരു പെണ്ണും.രണ്ടാണിനെ എവിടേക്കോ ഇവർ കൈമാറിയിരിക്കുന്നു.ഞാനിവിടെ എത്തിയതു പൊലെ. പെണ്ണിനെ ആർക്കും വേണ്ടാ.അവൾ സ്വതന്ത്രയായി വളരട്ടെ.അടിമത്തം അവളുടെ ചോരയിൽ അലിയാതിരിക്കട്ടെ. അമ്മയുടെ ച്രും ഉപഗ്രഹം പോലെയല്ലേ അവൾ കറങ്ങുന്നത്. ഇതിലൊരു അർത്ഥവുമില്ല,നാലു ദിനം കഴിഞ്ഞാലിവൾ ഇവർക്കൊരു ശല്യമാകും.ഇവളല്ല, ചറ്റുംകൂടുന്ന സുഹ്ദൃവലയം വിധി. ഒരുത്തനെ ഇവിടെത്തന്നെ കെട്ടിയിട്ടിട്ടുണ്ട് ഇവർക്കു അവനെ വേണമത്രെ, ബന്ധനത്റ്റിന്റെ നോവവനറിയുന്നുണ്ട്.സദാസനയവും കരച്ചിലാണ്, എങ്ങനെ കരയാതിരിക്കും? സകലസ്വാതന്ത്രവും അനുഭവിച്ചു ഒരുകൂടപ്പിറപ്പ് നടക്കുകയല്ലേ?
സാരമില്ല മകനെ, ഇതുനിന്റെ നിലനിൽപ്പിനു നല്ലതാണ്. ഒരു സ്വന്തം നിനക്ക് കെട്ടിപ്പെടുക്കാനാവും.അനുഭവസ്ഥയല്ലൊ ഞാൻ.! സ്വന്തം എന്നുപറയുവാൻ ചിലത് ഉണ്ടാവുമെങ്കിൽ,അതില്പരം വേറെന്തുവേണം
Subscribe to:
Comments (Atom)